Pages

15 August 2010

യാത്ര



എവിടേക്ക് നോക്കിയാലും ഒരു ശൂന്യത..
ഈ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല എന്നവനു തോന്നി..
ഒറ്റപ്പെടലിന്റെയും,അവഗണനയുടെയും വേദന വളരെ ആഴത്തിലുള്ളതാണെന്നവന്‍ മനസ്സിലാക്കി.
മനസ്സാകെ തകര്‍ന്നു പോയിരിക്കുന്നു..
ജീവിതം തന്നെ വെറുത്തു..പ്രതിസന്ധികളും,പ്രാരാബ്ധങ്ങളും അവനെ മറ്റൊരു അവസ്ഥയിലെത്തിച്ചു.
ഇനിയവന്റെ മുന്നില്‍ ഒരു പോംവഴി മാത്രമേയുള്ളൂ.
മരണം...അല്ല, ആത്മഹത്യ..എന്താണീ ആത്മഹത്യ?
ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം..അതെ, അതു തന്നെയാണ് ഇനിയുള്ള വഴി..
കൂടുതല്‍ ആലോചിക്കാന്‍ സമയമില്ല..അല്ല, ആലോചിച്ചിട്ടും കാര്യമില്ല..കാര്യങ്ങള്‍ അത്രമേല്‍ തകിടം മറിഞ്ഞിരിക്കുന്നു..ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു..ഇനി ജീവിചിരുന്നിട്ടെന്താണ് കാര്യം?
ഒരു പ്രതീക്ഷയുമില്ല..ഉണ്ടായിരുന്ന അവസാന പിടിവള്ളിയും കൈവിട്ടുപോയി..സ്വന്തമെന്നു കരുതിയ പലതും ഇന്ന് മറ്റാരുടെതോക്കെയോ ആയി..നിറം നഷ്ട്ടപ്പെട്ട ജീവിതം.അതുകൊണ്ട് എന്താണ് കാര്യം?
ജീവിക്കണമെങ്കില്‍ അതു കൂടിയേ തീരു..ഒരു ചെറിയ പ്രതീക്ഷയെങ്കിലും...!
ആലോചിച്ചാലോചിച്ച് അവന്റെ മനസ്സ് നീറാന്‍ തുടങ്ങി..
കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകിയിറങ്ങി..
ഒടുവില്‍ അവനുറപ്പിച്ചു..തന്റെ ജീവിതത്തിന്റെ അവസാനത്തെക്കുറിച്ച്...
ആത്മഹത്യ..അതു ചെയ്യാന്‍ തന്നെ അവന്‍ തീരുമാനിച്ചു..
എങ്ങനെ?.....പിന്നീടവന്റെ മനസ്സില്‍ ഈയൊരു അവസാന ചോദ്യം കൂടി അവശേഷിച്ചു..
ഫാനില്‍ കയറില്‍ കെട്ടിതൂങ്ങി...വേണ്ട,..ചിലപ്പോള്‍ കയര്‍ പൊട്ടി നിലത്തു വീണു മരിചില്ലെങ്കിലോ..!!
മരണം, അതു സുഖമുള്ളതാവണം..പിന്നീടാരും അതിനെ ചൊല്ലി സംസാരിക്കാനിടവരരുത്...
വലിയൊരു കുന്നിനു മുകളില്‍ നിന്നും താഴേക്കു ചാടിയാലോ..?..അതും വേണ്ട...വല്ല മരക്കൊമ്പിലോ,പുല്‍ക്കാട്ടിലൊ വീണു ചിലപ്പോള്‍ രക്ഷപ്പെട്ടെങ്കിലോ..മരിക്കണം..മരിക്കാതെ ശരീരഭാഗങ്ങള്‍ നഷ്ട്ടപ്പെട്ട രീതിയില്‍..ചലിക്കാനാവാതെ താന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നാല്‍ മരിക്കാന്‍ പിന്നെ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും..അങ്ങനെ വന്നാല്‍ തന്റെ മരണത്തിനെന്താനര്‍ത്ഥം..!!

മരിക്കണം...അതു തടുക്കാനാവാത്ത തീരുമാനമാണ്..ഏകാന്ത ജീവിതം..അതിനി തുടരാനാവില്ല..തുടര്‍ന്നാല്‍ അവന്‍ മാനസ്സികരോഗിയായി തീരും..ജീവിതം പിന്നെയും ചോദ്യചിഹ്നമായിടും..
ഒരു വെള്ളകടലാസ്സില്‍ അവനിങ്ങനെ എഴുതി:
"..എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..തിരയോടുങ്ങിയ ഒരു കടല്‍ പോലെയാണ് ഇന്ന് ഞാന്‍..എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക്‌ ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..എന്റെ മനസ്സിനും..കണ്ട സ്വപ്നങ്ങളും ഇപ്പോള്‍ എന്നെ കൈവിട്ടിരിക്കുന്നു..ഇനി എന്റെ മുന്നില്‍ ഇതല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ല ..എനിക്ക് മാപ്പ് തരിക...എന്റെ മൃതശരീരം ശരിയായ രീതിയില്‍ ലഭിക്കുകയാണെങ്കില്‍ ദയവായി എന്റെ അമ്മയുടെ കല്ലറക്കടുതായി എന്നെയും അടക്കം ചെയ്യുക..ചെലവിനുള്ള കാശ് ..അതു ആ മേശവിരിപ്പിനടിയിലുണ്ട്..."
മതി...ഇത്രയും മതി..അധികം വിസ്തരിചെഴുതണ്ട..അവന്‍ ആ കത്ത് മേശവിരിപ്പിനു പുറത്തു മടക്കി വെച്ചു..
എന്നിട്ടവന്‍ ശൂന്യതയിലേക്ക് നടന്നു..
അവസാനമായി കാണണമെന്നു ആഗ്രഹിച്ചവരെ എല്ലാം അവന്‍ ശാന്തതയോടെ കണ്ടു..വിനയത്തോടെ അവരോടു സംസാരിച്ചു..
ഒരു ദിവസം അവനങ്ങനെ വെളുപ്പിച്ചു..നേരം പുലര്‍ന്നു..എല്ലാം പതിവ് പോലെ തുടര്‍ന്നു..
രണ്ടു ദിവസം അവനെ ആരും കണ്ടില്ല..അന്വഷിക്കാനും ആരും ഇല്ലായിരുന്നു...എന്നിട്ടെന്തു കാര്യം..
മൂന്നാം ദിവസം രാവിലെ ആരോ പറയുന്നത് കേട്ടു..സുന്ദരിപ്പുഴയുടെ കരയില്‍ ഒരു ശവം അടിഞ്ഞിട്ടുണ്ടെന്നു..
അതെ,..അതവന്‍ തന്നെയായിരുന്നു..ജീവിതം എന്ന യുദ്ധക്കളത്തില്‍ നിന്നും ഒരു ഭീരുവിനെപ്പോലെ അവന്‍ ഒളിച്ചോടിയിരിക്കുന്നു..അല്ല,..രക്ഷപ്പെട്ടിരിക്കുന്നു..അതാവും ശരി..
എത്ര സുന്ദരമായ മരണം..പുഴയുടെ അഗാധതയില്‍ സ്വപ്നങ്ങളുടെയും,ജീവിതത്തിന്റെയും അവസാനം..ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ വെമ്പല്‍ കൊള്ളുന്ന ജീവന്‍...അതെ..അതാണ് മരണം..നമ്മള്‍ കാത്തിരിക്കുന്ന ആ നിമിഷം..മരണത്തിന്റെ വേദന അതെങ്ങനെയാണ്‌?..ആ ചിന്ത എന്റെ മനസ്സില്‍ വീണ്ടും ഒരായിരം ചോദ്യങ്ങള്‍ സൃഷ്ട്ടിക്കുന്നു..മരിച്ചത് ഞാനല്ല...അവനാണ്..ആ നിമിഷവും കടന്നു അവന്‍ യാത്രയായിരിക്കുന്നു..
അവസാനമായി അവന്റെ മുഖത്ത് കണ്ട ആ ചെറുപുഞ്ചിരി എന്നോടുള്ള യാത്ര ചോദിക്കലാവാം..അല്ലെങ്കില്‍, കൂടെ വരാന്‍ വിളിച്ചതാവാം..!!

No comments:

Post a Comment